
വിവരണം
എല്‍ഡിഎഫ് കപ്പല്‍ മുങ്ങുന്നു.. മാണി സി.കാപ്പന് പിന്നാലെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും എല്‍ഡിഎഫ് വിടുന്നു.. എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ആര്‍എസ്‌പിയുടെ (ലെനനിസ്റ്റ്) കുന്നത്തൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോന്‍ യുഡിഎഫില്‍ ചേരുന്നു എന്ന പേരിലാണ് പ്രചരണം. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 74 റിയാക്ഷനുകളും 95ല്‍ അധികം ഷെയറുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോവൂര്‍ കുഞ്ഞുമോൻ എംഎല്‍എ എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് യുഡിഎഫില്‍ ചേരുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരണത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുെ പ്രതിനിധി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു-
എല്‍ഡിഎഫ് പിന്തുണ വിട്ട് യുഡിഎഫിലേക്ക് എന്ന പ്രചരണം വ്യാജമാണ്. കുന്നത്തൂര്‍ മണ്ഡലം ആര്‍എസ്‌പിക്ക് നല്‍കാതെ സിപിഎം ഏറ്റെടുക്കുമെന്ന വാര്‍ത്തയെ കുറിച്ച് അറിവില്ല. ഇടതുപക്ഷ മുന്നണി ഇത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ല. കുന്നത്തൂരില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തവണയും താന്‍ തന്നെയാകും എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി എന്നാണ് വിശ്വാസം. എന്നാല്‍ ആര്‍എസ്‌പിയെ (ലെനനിസ്റ്റ്) ഔദ്യോഗികമായി എല്‍ഡിഎഫില്‍ ചേര്‍ക്കണമെന്ന ആവശ്യം ഇപ്പോഴും മുന്നോട്ട് വയ്ക്കുകയാണെന്നും എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.
നിഗമനം
കോവൂര്‍ കുഞ്ഞുമോന്‍ തന്നെ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അനുമാനിക്കാം.

Title:കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ യുഡിഎഫിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം…
Fact Check By: Dewin CarlosResult: False
